Skip to main content

മാർ.തിയോഫിലസിലെ പ്രണയദിനം❤️❤️❤️❤️



ബഷീറിന്റെ മതിലുകൾ എന്ന നോവലിലെ നാരായണിയെ ഓർത്തു കൊണ്ടാണ് ഈ പ്രണയദിനം ആരംഭിച്ചത്.പരസ്പരം ഒരു നോക്ക് കാണാതെ ശബ്ദത്തിലൂടെ മാത്രം പ്രണയിച്ച അവരൊക്കെ ആയിരിക്കുമല്ലേ കാത്തിരിപ്പിന്റെ തീവ്രമായ അനുഭൂതി അറിഞ്ഞിട്ടുണ്ടാവുക..അത് പറയുമ്പോൾ  എത്രയെത്ര പ്രണയകഥകളിലെ കഥാപാത്രങ്ങളാണ്  മനസ്സിലൂടെ ഓടിപ്പാഞ്ഞുപോകുന്നത്... മനുഷ്യർക്ക് എല്ലാക്കാലവും ഇങ്ങനെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിയാൻ സാധിക്കട്ടെ.!

                  ഇന്ന് ആദ്യത്തെ പീരിയഡ്  ഓപ്ഷണൽ ആയിരുന്നു.ഹിജാബിനെച്ചൊല്ലിയുള്ള പുതിയ രാഷ്ട്രീയ പ്രശ്നങ്ങളാണ് ഇന്നത്തെ ചിന്താവിഷയമായി ഗംഗ ഇന്നവതരിപ്പിച്ചത്.വലിയ ചർച്ചകൾക്കൊന്നും അത് വഴിവെച്ചില്ലെന്നുള്ളതാണ് മറ്റൊരു സത്യം.ഇതൊക്കെ തന്നെ കാണിക്കുന്നത് പലരുടെയും നിസംഗത നിറഞ്ഞ മനോഭാവമാണ്.അതിപ്പോ കർണാടകത്തിലല്ലേ നമ്മളെന്തിനതൊക്കെ ശ്രദ്ധിക്കണം?  എന്നിങ്ങനെയുള്ള പല ചിന്തകളും വലിച്ചെറിയേണ്ട നേരം അതിക്രമിച്ചിരിക്കുന്നു.സഹപാഠികളെ അവരുടെ വസ്ത്രധാരണത്തിന്റെ പേരിൽ ശത്രുക്കളായി കാണേണ്ടി വരുന്ന സാമൂഹിക പരിതസ്ഥിതി വരുത്തിയ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ആണ് ഈ പ്രശ്നങ്ങൾ ഇത്രയധികം രൂക്ഷമാക്കിയത്.ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിന് വില കല്പിക്കുന്ന നിയമങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ടെന്നും ഇനിയെങ്കിലും ഈ പ്രശ്നക്കാർ മനസ്സിലാക്കിയിരുന്നെങ്കിൽ ..ഇന്ന് ജോജു സർ ക്ലാസ്സിൽ പറഞ്ഞതു പോലെ അനിവാര്യമായ സന്ദർഭത്തിൽ പലരും മൗനം പാലിച്ചിരുന്നെങ്കിൽ ഇത്രയും വലിയൊരു പ്രശ്നം ഇവിടെ ഉണ്ടാകുമായിരുന്നില്ല.മൗനവും ചിലപ്പോൾ ഫലപ്രദമായ ആയുധമാണ്.


ഇന്നത്തെ ക്ലാസ്സുകൾ ഈ ചിത്രം പറയുന്നുണ്ട്.മായടീച്ചറും ജിബി ടീച്ചറും ഇന്ന് ക്ലാസ്സെടുത്തിരുന്നു.ജിബി ടീച്ചറിന്ന് ക്ലാസിലെത്താൻ താമസിച്ചവർക്ക് നല്ല പണികൊടുത്തു.കൂട്ടത്തിൽ ഞങ്ങൾക്കും കിട്ടി നല്ലൊരു പണി😉😉. ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ പീരിയഡ് ആയിരുന്നതിനാലും ഉറക്കം തൂങ്ങാനുള്ള സമയം കുറഞ്ഞതിനാലും എനിക്ക് ആ പരിപാടി ഒത്തിരി ഇഷ്ടമായി.ഏറെക്കുറെ എല്ലാവരും ഇതേ അവസ്ഥയിൽ ആയിരുന്നു എന്ന് തോന്നുന്നു 🤭🤭🤭.

ഓരോരോ ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തതും ഇന്നു തന്നെ ആയിരുന്നു. Creative Club,Eco Club എന്നിവയിലാണ് ഞാൻ മെമ്പറായത്.ഒന്നിലും ഭാരവാഹിത്വം ഏറ്റെടുത്തില്ല. ചടങ്ങുകളെല്ലാം കഴിഞ്ഞാണ് വാലൻന്റൈൻ ഫോട്ടോ കോർണറിൽ ഫോട്ടോഷൂട്ട് നടന്നത്. ബനഡിക്ട് സാറും ജിബി ടീച്ചറും ജോജു സാറും ദീപ്തി ടീച്ചറും ഒക്കെ ഞങ്ങളോടൊപ്പം കൂടി.


അങ്ങനെ ഇന്നത്തെ ദിവസം മനോഹരമായി അങ്ങവസാനിച്ചു.😊😊😊



Popular posts from this blog

കലാശക്കൊട്ട് !!!!!

09-12-21 വ്യാഴം ഇന്ന് വളരെയധികം സന്തോഷം തോന്നിയ ദിവസമായിരുന്നു. സഹജീവികളെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു നല്ല സമൂഹത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെയൊരു മഹാഭാഗ്യമാണ്.MTTC Field Visit ന്റെ ഭാഗമായി ഇന്ന് വട്ടപ്പാറ ശാന്തി മന്ദിരം സന്ദർശിക്കാൻ സാധിച്ചു.യഥാർത്ഥത്തിൽ ജോജു ജോൺ എന്ന മനുഷ്യസ്നേഹിയായ  അധ്യാപകൻ ഞങ്ങളുടെ പോസിറ്റീവ് എനർജിയുടെ ഖനിയാണ്.ശാന്തിമന്ദിരത്തിലേക്കും തിരിച്ചും ഉള്ള യാത്രയിൽ ഞങ്ങളോടൊപ്പം കൂടിയ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സന്തോഷ് എന്ന സാറാണ് ശാന്തിമന്ദിരത്തിന്റെ നടത്തിപ്പ്. ഏകദേശം 150 ഓളം ആളുകൾ അവിടെ താമസിക്കുന്നുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ളവരും അസുഖം ഭേദമായിട്ടും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിക്കാത്തവരുമായ അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ കഴിഞ്ഞു. അവരുടെ ഒരു ദിവസത്തെ സജീവമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. പാട്ടും ഡാൻസും അവരിൽ ചിലർക്കെങ്കിലും ആസ്വദിക്കാൻ സാധിച്ചു. ഏറെയാന്നും അല്ലെങ്കിലും ഞങ്ങളെക്കൊണ്ട് പറ്റുന്ന വിധത്തിൽ അവരെ സഹായിക്കാൻ അവസരം നൽകിയതിന് ദൈവത്തോട് നന്ദി പറയുന്നു.  സ്നേഹവും പരിഗണനയും ആഗ്രഹിക്കുന്ന അവർക്ക് നേരെ ഒരു ചെറിയ പുഞ്ചിരിയെങ്...

ആറാം വാരം

ഈയാഴ്ച തിങ്കൾ ചൊവ്വ ദിവസങ്ങളിൽ അവധിയായിരുന്നു. അതുകൊണ്ടുതന്നെ ശനിയാഴ്ച ദിവസം ക്ലാസ് ഉണ്ടായിരുന്നു.

എൻ്റെ തണലിടങ്ങൾ

  ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ വീട് എനിക്കേറെ പ്രിയപ്പെട്ടതാണ്. കാരണം ഇതെന്നെ എന്നിലേക്ക് തന്നെ നടത്തിക്കുന്നു. ഞാനെന്റെ എല്ലാ തിരക്കുകളിൽ നിന്നും എല്ലാ മനുഷ്യരിൽ നിന്നും ഒഴിഞ്ഞ് ശാന്തമായ ഇവിടം ആസ്വദിക്കുകയാണ് . "വേനൽ കൊടും വെയിലാളി തിളക്കുന്നു മീനം കിടാങ്ങൾക്കൊഴിവു കാലം" ഏത് കവിതയിലെ വരികളാണെന്നോ എത്രാം ക്ലാസിൽ പഠിച്ചതാണെന്നോ ഓർമ്മയില്ല. പക്ഷേ ഈ വരികൾ മാത്രം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ഇവിടെ വടക്കുവശത്തിരുന്നാൽ നല്ല തണലും കാറ്റുമാണ്. ഈ ഭാഗത്ത് ധാരാളം മരങ്ങളുണ്ട്. ആഞ്ഞിലിയും പ്ലാവുമാണേറെ. ഭയങ്കര പൊക്കത്തിൽ വളർന്നു നിൽക്കുന്ന അവയുടെ മുകളിലേക്ക് നോക്കുമ്പോൾ കാണുന്ന പച്ചപ്പിനിടയിലൂടെയാണ് ഞാൻ എൻ്റെ മരങ്ങളെ ഓർമിക്കുന്നത്. അപ്പുറത്തെ റബർ മരങ്ങളുടെ പച്ചിലച്ചാർത്തിനിടയിലൂടെ കാണുന്ന തെളിഞ്ഞ നീലാകാശമാണ് കുട്ടിക്കാലത്തിലേക്കെന്നെ കൊണ്ടുപോയത്. വെയിലും തണലും തീർക്കുന്ന നേർത്ത ഇരുട്ടു പോലെയാണെനിക്ക്  ആ ഓർമ്മകൾ. മരങ്ങളുടെ നിഴലുകളാടുന്ന പോലെ പല മനുഷ്യരും മുഖമില്ലാത്തവരായി മനസ്സിലൂടെ കടന്നുപോകുമ്പോഴും എന്നിലെ മരങ്ങൾ അവയുടെ ശക്തമായ വേരുകളാഴ്ത്തി പടർന്നു പന്തലിച്ചു നിൽക്കുന്നു. ഒരിക്കലും ...