Skip to main content

നഗ്നരും നരഭോജികളും

20/11/21 ശനിയാഴ്ച ആയത് കൊണ്ട് തന്നെ ഹോസ്റ്റലിലെ 80% കുട്ടികളും നാട്ടിൽ പോയി.വെള്ളിയാഴ്ച തന്നെ കൊഴിഞ്ഞു പോക്ക് തുടങ്ങിയിരുന്നു.സത്യം പറഞ്ഞാൽ ശനി, ഞായർ ദിവസങ്ങൾ എത്ര വിരസമായിരുന്നെന്നോ.വായിക്കാൻ ഒരു പുസ്തകം പോലും എടുത്തിട്ട് വരാഞ്ഞതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.തീറ്റയും ഉറക്കവും മൊബൈൽ ഫോണും ആയിരുന്നു നേരമ്പോക്കുകൾ. 

ഞായറാഴ്ച, അതായത് ഇന്ന് വൈകുന്നേരം മുതൽ കുട്ടികൾ തിരികെ എത്താൻ തുടങ്ങി. ഞങ്ങളുടെ റൂം മേറ്റ് ആര്യ (ബി.എ ഇക്കണോമിക്സ്) വന്നപ്പോൾ കുറച്ചു പുസ്തകങ്ങൾ കൂടി കൊണ്ട് വന്നു. നഗ്നരും നരഭോജികളും എന്ന വേണുവിന്റെ (ഛായാഗ്രാഹകൻ) യാത്രാവിവരണമാണ് അവളെനിക്ക് വായിക്കാനായി കൊണ്ട് തന്നത്. ഈ പുസ്തകം ,പലായനത്തിന്റെ പാതകളിൽ അവസാനിക്കാത്ത യാത്രകൾ ചെയ്യാൻ നിർബന്ധിതരായവർക്ക് സമർപ്പിക്കപ്പെട്ട താണ്.'വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാതെയുള്ള ഒരു ഇറങ്ങിപ്പോക്കിന്റെ ഓർമ്മയെഴുത്ത്' എന്നാണ് ജി.ആർ. ഇന്ദുഗോപൻ പുസ്തകത്തെപ്പറ്റി എഴുതിയിരിക്കുന്നത്.

 എന്റെ മടുപ്പിക്കുന്ന വൈകുന്നേരത്തെ രസകരമാക്കിയത് ഈ പുസ്തകമാണ്.പച്ച മനുഷ്യർക്കിടയിലൂടെ സഞ്ചരിക്കാനുള്ള ഒരു അവസരം കിട്ടിയ സന്തോഷമാണ് പുസ്തകം വായിച്ചു തീർന്നപ്പോൾ തോന്നിയത്.ചുരുക്കം ചില പുസ്തകങ്ങൾ മാത്രമേ ഇങ്ങനെ ഒറ്റയിരുപ്പിൽ ഞാൻ വായിച്ചു തീർത്തിട്ടുള്ളൂ.കേവലം വായനാനുഭവം മാത്രമല്ല  ഭാരതത്തിന്റെ തനതായ പാരമ്പര്യത്തെപ്പറ്റിയുള്ള അറിവുകൾ കൂടിയാണ് ഈ പുസ്തകം പകരുന്നത്.   
യാത്രയിലുടനീളം അദ്ദേഹം പകർത്തിയ ചിത്രങ്ങളും പുസ്തകത്തിലുണ്ട്.എന്നെ ആകർഷിച്ചവയിൽ രണ്ടെണ്ണം മാത്രം ഇവിടെ പങ്കുവെയ്ക്കുന്നു.ഒപ്പം അദ്ദേഹത്തിന്റെ വാക്കുകളും...
 
"സ്വന്തം ആത്മബലത്തെക്കുറിച്ച് നിരന്തരം സംശയമുള്ളവർക്കാണ് സ്വയം ശക്തി തെളിയിക്കേണ്ടി വരുന്നത്.സ്വയം ഏറ്റെടുക്കുന്ന വിനോദസാഹസങ്ങൾ ആത്മവിശ്വാസമില്ലാത്ത ഭീരുക്കളുടെ ആത്മഹത്യാ ശ്രമങ്ങൾ മാത്രമാണ്." 



Popular posts from this blog

10/02/2022

ഇത് ഒരു പുതിയ തുടക്കമാണ്. എല്ലാം മടുത്ത് ഉപേക്ഷിച്ച്   പോകാൻ ഊർജ്ജം ഉൾക്കൊണ്ട പുതിയ പ്രയാണം. മടുപ്പേറിയ കുറെ ദിവസങ്ങൾക്കു ശേഷം ഇന്ന് ക്ലാസിന് പോയി. സെമിനാറുകൾ ആയിരുന്നു. ജോജു സാർ , മായ ടീച്ചർ 1 ബനഡിക്ട് സർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു . ക്ലബ്ബുകളുടെ രൂപീകരണയോഗം ഉച്ച കഴിഞ്ഞ് നടത്തി.

നാലാം വാരം

 ബിഎഡിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഒന്ന് പ്രാർത്ഥിക്കാൻ പോലും മറന്നു പോകുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു.എന്നാൽ അത് ഈ സ്കൂളിൽ വന്നതിനുശേഷം മാറിക്കിട്ടി. ദിവസവും രാവിലെയുള്ള പ്രാർത്ഥന എനിക്ക് വളരെയേറെ ആശ്വാസം പകരുന്നതായിരുന്നു. 24/01/23 ചൊവ്വാഴ്ച ദിവസം ഓപ്ഷനലിന്റെ രണ്ടാമത്തെ അബ്സർവേഷൻ വന്നു കുട്ടികളുടെ നോട്ട്ബുക്ക് പരിശോധിച്ചു. സബ്സ്റ്റ്യൂഷൻ ഡ്യൂട്ടികൾ ചെയ്തു. വ്യാഴാഴ്ച റിപ്പബ്ലിക് ഡേ ആയിരുന്നതുകൊണ്ട് ക്ലാസ് ഉണ്ടായിരുന്നില്ല. കുട്ടികളെ സ്കൂളിൽ നിന്നും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരേഡിന് കൊണ്ടുപോയിട്ടുണ്ടായിരുന്നു. അവിടെ ദേശഭക്തിഗാനം മത്സരത്തിനും സ്കൂളിലെ കുട്ടികളെ തയ്യാറാക്കിയിരുന്നു. 27/01/23 വെള്ളിയാഴ്ച എനിക്ക് രണ്ടു പിരീഡ് ഉള്ള ദിവസമാണ് നാരായൻ്റെ തേൻവരിക്ക എന്ന പാഠഭാഗം തുടങ്ങിവച്ചു.സബ്സ്റ്റ്യൂഷൻ ക്ലാസുകളിൽ കയറുന്നത് സന്തോഷകരമായി തോന്നിത്തുടങ്ങി. 7E യാണ് എൻ്റെ ഫേവറേറ്റ് ക്ലാസ് . വളരെ നല്ല കുട്ടികളായിരുന്നു അവർ. വൈകുന്നേരം ഈവനിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. അവിടെയും കുറച്ചുനേരം കുട്ടികളുമായി ഗെയിം ഒക്കെ കളിച്ചു അവരെ വിളിച്ചിരുത്തുകയാണ് ചെയ്തത് . സ്കൂളിൽ എത്തിയിട്ട് നാല് ആഴ്ചകളോളം...

ഗീതോപദേശം

കുറച്ചുദിവസം കൂടി ഇന്ന് പ്രെയറിനു കയറി. പ്രാർത്ഥിച്ച് കഴിഞ്ഞപ്പോൾ തന്നെ മനസ്സിന് ഒരാശ്വാസം തോന്നി.ഡോ.ജി.വി ഹരി സർ ആയിരുന്നു ഇന്നത്തെ വിശിഷ്ടാതിഥി. സാറിന്റെ വാക്കുകൾ കടമെടുത്തു പറയുകയാണെങ്കിൽ Energizing ക്ലാസ് ആയിരുന്നു. കൊട്ടും പാട്ടും ബഹളവുമായി മണിക്കൂറുകൾ പോയതറിഞ്ഞില്ല. അതിനിടയിൽ അദ്ദേഹം പതിനൊന്നോളം വാക്കുകൾ പരിചയപ്പെടുത്തുകയുണ്ടായി. അവയിൽ തന്നെയുണ്ട് നമ്മുടെ വ്യക്തിത്വവികാസത്തിനുള്ള വിത്തുകൾ. ഈ വിത്തുകൾ വിതയ്ക്കാനുള്ള നിലം ഒരുക്കുകയായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി ഓരോ അധ്യാപകരും ചെയ്തത്. അത് ഫലപ്രദമായി തീർന്നു എന്ന് തന്നെ പറയാം.   അതുപോലെതന്നെ അദ്ദേഹം പരിചയപ്പെടുത്തിയ പുസ്തകമാണ് ഇനി ഞാൻ തള്ളട്ടെ !  ഈ പുസ്തകത്തെ പറ്റി കൂടുതൽ അറിയാൻ  ഞാൻ ഗൂഗിളിനോട് അന്വേഷിച്ചു. അപ്പോ ഗൂഗിൾ പറഞ്ഞു തന്നു കോഴിക്കോട് ജില്ലയുടെ മുൻ കളക്ടർ ആയിരുന്ന പ്രശാന്ത് നായർ എന്ന കളക്ടർ ബ്രോ തന്റെ ഓർമ്മക്കുറിപ്പുകൾ രേഖപ്പെടുത്തിയ പുസ്തകമാണ് ഇതെന്ന്. പുസ്തകത്തിന്റെ മുഴുവൻ പേര്  "കളക്ടർ ബ്രോ- ഇനി ഞാൻ തള്ളട്ടെ"എന്നാണെന്നും വ്യക്തമാക്കി. പുസ്തകത്തിന്റെ പേര് തന്നെ വളരെ ആകർഷകമായി തോന്നി. അതുകൊണ്ട് കളക്ടർ ബ...