Skip to main content

ഗീതോപദേശം

കുറച്ചുദിവസം കൂടി ഇന്ന് പ്രെയറിനു കയറി. പ്രാർത്ഥിച്ച് കഴിഞ്ഞപ്പോൾ തന്നെ മനസ്സിന് ഒരാശ്വാസം തോന്നി.ഡോ.ജി.വി ഹരി സർ ആയിരുന്നു ഇന്നത്തെ വിശിഷ്ടാതിഥി. സാറിന്റെ വാക്കുകൾ കടമെടുത്തു പറയുകയാണെങ്കിൽ Energizing ക്ലാസ് ആയിരുന്നു. കൊട്ടും പാട്ടും ബഹളവുമായി മണിക്കൂറുകൾ പോയതറിഞ്ഞില്ല. അതിനിടയിൽ അദ്ദേഹം പതിനൊന്നോളം വാക്കുകൾ പരിചയപ്പെടുത്തുകയുണ്ടായി. അവയിൽ തന്നെയുണ്ട് നമ്മുടെ വ്യക്തിത്വവികാസത്തിനുള്ള വിത്തുകൾ. ഈ വിത്തുകൾ വിതയ്ക്കാനുള്ള നിലം ഒരുക്കുകയായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി ഓരോ അധ്യാപകരും ചെയ്തത്. അത് ഫലപ്രദമായി തീർന്നു എന്ന് തന്നെ പറയാം.  
അതുപോലെതന്നെ അദ്ദേഹം പരിചയപ്പെടുത്തിയ പുസ്തകമാണ് ഇനി ഞാൻ തള്ളട്ടെ !  ഈ പുസ്തകത്തെ പറ്റി കൂടുതൽ അറിയാൻ  ഞാൻ ഗൂഗിളിനോട് അന്വേഷിച്ചു. അപ്പോ ഗൂഗിൾ പറഞ്ഞു തന്നു കോഴിക്കോട് ജില്ലയുടെ മുൻ കളക്ടർ ആയിരുന്ന പ്രശാന്ത് നായർ എന്ന കളക്ടർ ബ്രോ തന്റെ ഓർമ്മക്കുറിപ്പുകൾ രേഖപ്പെടുത്തിയ പുസ്തകമാണ് ഇതെന്ന്. പുസ്തകത്തിന്റെ മുഴുവൻ പേര്  "കളക്ടർ ബ്രോ- ഇനി ഞാൻ തള്ളട്ടെ"എന്നാണെന്നും വ്യക്തമാക്കി. പുസ്തകത്തിന്റെ പേര് തന്നെ വളരെ ആകർഷകമായി തോന്നി. അതുകൊണ്ട് കളക്ടർ ബ്രോയെ കുറിച്ച് അറിയാൻ വീണ്ടും ഗൂഗിളിനെത്തന്നെ ആശ്രയിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ ബയോഡാറ്റ സഹിതം കിട്ടി. അവിടെ അദ്ദേഹം കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കിയ ചില പദ്ധതികളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അതിനും വളരെ രസകരമായ പേരുകളാണുള്ളത്. സവാരി ഗിരിഗിരി,ത്രിമൂത്രി ഫോട്ടോ കോൺടെസ്റ്റ്,ഏയ് ഓട്ടോ,നമുക്ക് നിരത്താം നമ്മുടെ നിരത്ത്, കോഴി പീഡിയ. എന്ത് രസമുള്ള പേരുകളാണെല്ലാം അല്ലേ ? (കൂടുതൽ അറിയണമെങ്കിൽ Just google)

ഹരി സാർ

ഗീതോപദേശം തന്നാണ് ഹരി സാർ ക്ലാസ് നിർത്തിയത്. സ്വതവേ അന്തർമുഖിയായ, തന്നോട് തന്നെ നിരന്തരം യുദ്ധം ചെയ്തു കൊണ്ടിരിക്കുന്ന എന്നോട് ഇനിയും യുദ്ധം ചെയ്യാനാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ ഒരു കാര്യം കൂടി ഉണ്ട് കേട്ടോ  എന്തിനുവേണ്ടിയാണ് യുദ്ധം ചെയ്യുന്നതെന്ന് പൂർണ ബോധ്യം ഉണ്ടെങ്കിലേ യുദ്ധത്തിൽ വിജയിക്കാൻ സാധിക്കൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തൈക്കാട് നിന്നും വന്ന എംഎഡ് വിദ്യാർത്ഥികളുടെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് നാളെ ഞങ്ങൾക്ക് ഒരു മത്സരം നടത്തുന്നുണ്ട്. പോസ്റ്റർ മേക്കിങ് ആണ് മത്സരയിനം.Value education, Gender equality എന്നിവയാണ്  തന്നിട്ടുള്ള വിഷയങ്ങൾ. Value education ആണ് ഞങ്ങളുടെ ഗ്രൂപ്പിന് കിട്ടിയ വിഷയം. നാളെ അതിന്റെ തിരക്കിലാകും ഞങ്ങൾ.
 ഇന്ന് തന്നെ മലയാളത്തീന്ന് നല്ലൊരു പണി കിട്ടിയിട്ടുണ്ട്. ജനുവരി പത്തിന് സബ്മിറ്റ് ചെയ്താൽ മതി.എങ്കിലും കിട്ടിയത് ഒരു വലിയ പണി ആയതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് തുടങ്ങേണ്ടിയിരിക്കുന്നു. ഇതിനിടയിൽ  ഞങ്ങളുടെ കഴിവുകൾ  തെളിയിക്കാനുള്ള 
 അവസരവും  വന്നു ചേർന്നിട്ടുണ്ട്. എല്ലാവരും  കാവിലെ പാട്ട് മത്സരത്തിനു കാണാമെന്ന്  പറഞ്ഞാണ്  ഇന്ന്   പിരിഞ്ഞത്. കണ്ടറിയണം ഇനി ഇവിടെ എന്താ സംഭവിക്കുന്നേന്ന് (അനിൽ നെടുമങ്ങാട് Jpeg)  . Waiting for the Day

Popular posts from this blog

കലാശക്കൊട്ട് !!!!!

09-12-21 വ്യാഴം ഇന്ന് വളരെയധികം സന്തോഷം തോന്നിയ ദിവസമായിരുന്നു. സഹജീവികളെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു നല്ല സമൂഹത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെയൊരു മഹാഭാഗ്യമാണ്.MTTC Field Visit ന്റെ ഭാഗമായി ഇന്ന് വട്ടപ്പാറ ശാന്തി മന്ദിരം സന്ദർശിക്കാൻ സാധിച്ചു.യഥാർത്ഥത്തിൽ ജോജു ജോൺ എന്ന മനുഷ്യസ്നേഹിയായ  അധ്യാപകൻ ഞങ്ങളുടെ പോസിറ്റീവ് എനർജിയുടെ ഖനിയാണ്.ശാന്തിമന്ദിരത്തിലേക്കും തിരിച്ചും ഉള്ള യാത്രയിൽ ഞങ്ങളോടൊപ്പം കൂടിയ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സന്തോഷ് എന്ന സാറാണ് ശാന്തിമന്ദിരത്തിന്റെ നടത്തിപ്പ്. ഏകദേശം 150 ഓളം ആളുകൾ അവിടെ താമസിക്കുന്നുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ളവരും അസുഖം ഭേദമായിട്ടും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിക്കാത്തവരുമായ അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ കഴിഞ്ഞു. അവരുടെ ഒരു ദിവസത്തെ സജീവമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. പാട്ടും ഡാൻസും അവരിൽ ചിലർക്കെങ്കിലും ആസ്വദിക്കാൻ സാധിച്ചു. ഏറെയാന്നും അല്ലെങ്കിലും ഞങ്ങളെക്കൊണ്ട് പറ്റുന്ന വിധത്തിൽ അവരെ സഹായിക്കാൻ അവസരം നൽകിയതിന് ദൈവത്തോട് നന്ദി പറയുന്നു.  സ്നേഹവും പരിഗണനയും ആഗ്രഹിക്കുന്ന അവർക്ക് നേരെ ഒരു ചെറിയ പുഞ്ചിരിയെങ്...

ആറാം വാരം

ഈയാഴ്ച തിങ്കൾ ചൊവ്വ ദിവസങ്ങളിൽ അവധിയായിരുന്നു. അതുകൊണ്ടുതന്നെ ശനിയാഴ്ച ദിവസം ക്ലാസ് ഉണ്ടായിരുന്നു.

എൻ്റെ തണലിടങ്ങൾ

  ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ വീട് എനിക്കേറെ പ്രിയപ്പെട്ടതാണ്. കാരണം ഇതെന്നെ എന്നിലേക്ക് തന്നെ നടത്തിക്കുന്നു. ഞാനെന്റെ എല്ലാ തിരക്കുകളിൽ നിന്നും എല്ലാ മനുഷ്യരിൽ നിന്നും ഒഴിഞ്ഞ് ശാന്തമായ ഇവിടം ആസ്വദിക്കുകയാണ് . "വേനൽ കൊടും വെയിലാളി തിളക്കുന്നു മീനം കിടാങ്ങൾക്കൊഴിവു കാലം" ഏത് കവിതയിലെ വരികളാണെന്നോ എത്രാം ക്ലാസിൽ പഠിച്ചതാണെന്നോ ഓർമ്മയില്ല. പക്ഷേ ഈ വരികൾ മാത്രം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ഇവിടെ വടക്കുവശത്തിരുന്നാൽ നല്ല തണലും കാറ്റുമാണ്. ഈ ഭാഗത്ത് ധാരാളം മരങ്ങളുണ്ട്. ആഞ്ഞിലിയും പ്ലാവുമാണേറെ. ഭയങ്കര പൊക്കത്തിൽ വളർന്നു നിൽക്കുന്ന അവയുടെ മുകളിലേക്ക് നോക്കുമ്പോൾ കാണുന്ന പച്ചപ്പിനിടയിലൂടെയാണ് ഞാൻ എൻ്റെ മരങ്ങളെ ഓർമിക്കുന്നത്. അപ്പുറത്തെ റബർ മരങ്ങളുടെ പച്ചിലച്ചാർത്തിനിടയിലൂടെ കാണുന്ന തെളിഞ്ഞ നീലാകാശമാണ് കുട്ടിക്കാലത്തിലേക്കെന്നെ കൊണ്ടുപോയത്. വെയിലും തണലും തീർക്കുന്ന നേർത്ത ഇരുട്ടു പോലെയാണെനിക്ക്  ആ ഓർമ്മകൾ. മരങ്ങളുടെ നിഴലുകളാടുന്ന പോലെ പല മനുഷ്യരും മുഖമില്ലാത്തവരായി മനസ്സിലൂടെ കടന്നുപോകുമ്പോഴും എന്നിലെ മരങ്ങൾ അവയുടെ ശക്തമായ വേരുകളാഴ്ത്തി പടർന്നു പന്തലിച്ചു നിൽക്കുന്നു. ഒരിക്കലും ...