Skip to main content

കൊറോണ കൊണ്ടോയ വിദ്യാഭ്യാസം...

കൊറോണ ഞങ്ങളുടെ ജീവിതം പന്തു . തട്ടുകയാണ്. കഴിഞ്ഞ   ദിവസങ്ങൾ ഓൺലൈൻ ക്ലാസുകൾ ആയിരുന്നു. അത് ഓഫ്‌ലൈനാക്കിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. എന്നിട്ട് ഇന്ന് വീണ്ടും ഓൺലൈൻ ക്ലാസാക്കിയിട്ടുണ്ട്. കൊറോണ എന്ന മഹാമാരി നാശം വാരി വിതച്ചിരിക്കുന്നത് ഞങ്ങൾ വിദ്യാർത്ഥികളുടെ ജീവിതത്തിലാണ്. എത്രയോ കുട്ടികൾ ഹോസ്റ്റലുകൾ വീടുമായി അലയുന്നു.  
ഓൺലൈൻ- ഓഫ്‌ലൈൻ ക്ലാസുകൾക്കിടയിൽ കിടന്ന് നട്ടംതിരിയുകയാണ് പാവങ്ങൾ .

 ഇന്ന് ആദ്യത്തെ പീരിയഡ് ഓപ്ഷണൽ ആയിരുന്നു. ഗംഗയുടെ പുസ്തക വിശകലനം എന്നെ ഞെട്ടിച്ചു കളഞ്ഞു. എത്ര ശുദ്ധമായ ഭാഷയാണ് അവളുടേത്.ടോട്ടോ-ചാൻ ജനാലക്കരികിലെ വികൃതിക്കുട്ടി എന്ന പുസ്തകത്തെപ്പറ്റിയാണ് അവൾ പറഞ്ഞത്.ഞാൻ 'നഗ്നരും നരഭോജികളും ' എന്ന പുസ്തകത്തെക്കുറിച്ചും പറഞ്ഞു.
ജിബി ടീച്ചറുടെ ക്ലാസ്സിന്  ശേഷം മായടീച്ചർ ക്ലാസ്സെടുത്തു. ഫിലോസഫിയുടെ പല തലങ്ങളിലൂടെ കടന്നു പോയ ക്ലാസ്സായിരുന്നു അത്. സത്വ-രജ-തമോ ഗുണങ്ങളെപ്പറ്റിയും ക്ലാസ്സിൽ ചർച്ച ചെയ്തു.ടീച്ചർ ശാന്തി മന്ത്രം ആലപിച്ചത്  മനസ്സിന് സന്തോഷം പകർന്നു.
ഇന്ന് എന്തുകൊണ്ടും നല്ലൊരു ദിവസമായിരുന്നു .


Popular posts from this blog

കലാശക്കൊട്ട് !!!!!

09-12-21 വ്യാഴം ഇന്ന് വളരെയധികം സന്തോഷം തോന്നിയ ദിവസമായിരുന്നു. സഹജീവികളെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു നല്ല സമൂഹത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെയൊരു മഹാഭാഗ്യമാണ്.MTTC Field Visit ന്റെ ഭാഗമായി ഇന്ന് വട്ടപ്പാറ ശാന്തി മന്ദിരം സന്ദർശിക്കാൻ സാധിച്ചു.യഥാർത്ഥത്തിൽ ജോജു ജോൺ എന്ന മനുഷ്യസ്നേഹിയായ  അധ്യാപകൻ ഞങ്ങളുടെ പോസിറ്റീവ് എനർജിയുടെ ഖനിയാണ്.ശാന്തിമന്ദിരത്തിലേക്കും തിരിച്ചും ഉള്ള യാത്രയിൽ ഞങ്ങളോടൊപ്പം കൂടിയ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സന്തോഷ് എന്ന സാറാണ് ശാന്തിമന്ദിരത്തിന്റെ നടത്തിപ്പ്. ഏകദേശം 150 ഓളം ആളുകൾ അവിടെ താമസിക്കുന്നുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ളവരും അസുഖം ഭേദമായിട്ടും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിക്കാത്തവരുമായ അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ കഴിഞ്ഞു. അവരുടെ ഒരു ദിവസത്തെ സജീവമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. പാട്ടും ഡാൻസും അവരിൽ ചിലർക്കെങ്കിലും ആസ്വദിക്കാൻ സാധിച്ചു. ഏറെയാന്നും അല്ലെങ്കിലും ഞങ്ങളെക്കൊണ്ട് പറ്റുന്ന വിധത്തിൽ അവരെ സഹായിക്കാൻ അവസരം നൽകിയതിന് ദൈവത്തോട് നന്ദി പറയുന്നു.  സ്നേഹവും പരിഗണനയും ആഗ്രഹിക്കുന്ന അവർക്ക് നേരെ ഒരു ചെറിയ പുഞ്ചിരിയെങ്...

ആറാം വാരം

ഈയാഴ്ച തിങ്കൾ ചൊവ്വ ദിവസങ്ങളിൽ അവധിയായിരുന്നു. അതുകൊണ്ടുതന്നെ ശനിയാഴ്ച ദിവസം ക്ലാസ് ഉണ്ടായിരുന്നു.

എൻ്റെ തണലിടങ്ങൾ

  ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ വീട് എനിക്കേറെ പ്രിയപ്പെട്ടതാണ്. കാരണം ഇതെന്നെ എന്നിലേക്ക് തന്നെ നടത്തിക്കുന്നു. ഞാനെന്റെ എല്ലാ തിരക്കുകളിൽ നിന്നും എല്ലാ മനുഷ്യരിൽ നിന്നും ഒഴിഞ്ഞ് ശാന്തമായ ഇവിടം ആസ്വദിക്കുകയാണ് . "വേനൽ കൊടും വെയിലാളി തിളക്കുന്നു മീനം കിടാങ്ങൾക്കൊഴിവു കാലം" ഏത് കവിതയിലെ വരികളാണെന്നോ എത്രാം ക്ലാസിൽ പഠിച്ചതാണെന്നോ ഓർമ്മയില്ല. പക്ഷേ ഈ വരികൾ മാത്രം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ഇവിടെ വടക്കുവശത്തിരുന്നാൽ നല്ല തണലും കാറ്റുമാണ്. ഈ ഭാഗത്ത് ധാരാളം മരങ്ങളുണ്ട്. ആഞ്ഞിലിയും പ്ലാവുമാണേറെ. ഭയങ്കര പൊക്കത്തിൽ വളർന്നു നിൽക്കുന്ന അവയുടെ മുകളിലേക്ക് നോക്കുമ്പോൾ കാണുന്ന പച്ചപ്പിനിടയിലൂടെയാണ് ഞാൻ എൻ്റെ മരങ്ങളെ ഓർമിക്കുന്നത്. അപ്പുറത്തെ റബർ മരങ്ങളുടെ പച്ചിലച്ചാർത്തിനിടയിലൂടെ കാണുന്ന തെളിഞ്ഞ നീലാകാശമാണ് കുട്ടിക്കാലത്തിലേക്കെന്നെ കൊണ്ടുപോയത്. വെയിലും തണലും തീർക്കുന്ന നേർത്ത ഇരുട്ടു പോലെയാണെനിക്ക്  ആ ഓർമ്മകൾ. മരങ്ങളുടെ നിഴലുകളാടുന്ന പോലെ പല മനുഷ്യരും മുഖമില്ലാത്തവരായി മനസ്സിലൂടെ കടന്നുപോകുമ്പോഴും എന്നിലെ മരങ്ങൾ അവയുടെ ശക്തമായ വേരുകളാഴ്ത്തി പടർന്നു പന്തലിച്ചു നിൽക്കുന്നു. ഒരിക്കലും ...