Skip to main content

ആത്മാവിൽ മുട്ടി വിളിച്ചപ്പോൾ...

ആത്മഭാഷണം

ഒരിക്കൽ...എന്നോ ഒരിക്കൽ... നാട്ടിൽ നല്ലൊരു തോടുണ്ടായിരുന്നു. ചെറുപ്പത്തിൽ അതായിരുന്നു എന്റെ പുഴ.ചെറിയ കൈത്തോട് പോലും നിറഞ്ഞൊഴുകുന്ന നല്ല മഴക്കാലമുണ്ടായിരുന്നു അന്നൊക്കെ! ഇന്നിപ്പോ മഴക്കും ഭ്രാന്തല്ലേ .!! അന്നത്തെ ചെറിയ
  വെള്ളക്കേറ്റം കാണാനും ആസ്വദിക്കാനും വെള്ളത്തിൽ തിമർക്കാനും ഞങ്ങളെല്ലാം  കൂടെ ഓടും.എന്നിട്ട് വെള്ളത്തിക്കെടന്ന് 
 കുത്തിമറിഞ്ഞ് ആർത്തുല്ലസിച്ച് കുളിക്കും.     

ആ സമയത്തെങ്ങാനും ഒരു മഴ കൂടി പെയ്താൽ പിന്നെ ഭയങ്കര രസമാണ്.കുളി കഴിഞ്ഞ് കയറുമ്പോഴേക്കും കണ്ണുകൾ ചുവന്ന് തുടുത്തിരിക്കും ചുറ്റിനും നോക്കുമ്പോഴോ കണ്ണ് പുകയും.
പുന്നത്തോട്ടിലും പാറത്തോട്ടിലുമൊക്കെ മുട്ടോളം വെള്ളത്തിൽ (മഴ പെയ്തു കഴിഞ്ഞാൽ ഇതിലും കൂടും കേട്ടോ😊😊) അവിടെ കിടന്ന് നീന്തിത്തുടിക്കുമ്പോൾ കിട്ടീരുന്ന ആ സന്തോഷമൊന്നും ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ.. ഇടക്കൊക്കെ അതെല്ലാം ഓർക്കാൻ ഒരു സുഖമാണ്.
ഇന്നിപ്പോ, ' ചെമ്പകപ്പൂ മൊട്ടിന്നുള്ളിൽ' എന്ന പാട്ട് 
കേട്ടു.അതിലെ "തുടിച്ചു കുളിക്കുമ്പോൾ തഴുകും നല്ലിളം കാറ്റേ"എന്ന വരികളാണ് എന്നെ
ഓർമ്മകളിലേക്ക് ഊളിയിടാൻ പ്രേരിപ്പിച്ചത്. ഇങ്ങനെ ഓർത്തോർത്ത് കിടന്നപ്പോ ഒരു രസം🥰🥰🥰 

മഴയോട് ഇഷ്ടമുണ്ടായിരുന്ന അക്കാലത്തൊക്കെ ഒരു മഴപോലും വെറുതേ കളഞ്ഞിട്ടില്ല.ഇറങ്ങി നനയുമ്പോ കിട്ടീരുന്ന സുഖമൊന്നും മറ്റൊന്നിലും കിട്ടീട്ടുമില്ല.

അടുത്ത കാലത്തായി ഒരു മഴയോടും മഴക്കാലത്തോടും ആ ഇഷ്ടം തോന്നുന്ന്ല്ല.

പക്ഷേ..ഇപ്പൊ, ഒക്കെ തിരിച്ചു കിട്ടീരുന്നെങ്കിലെന്ന് തോന്നുന്നു.പഴയ ഇഷ്ടങ്ങളോട് പഴയതിലും ഇഷ്ടം തോന്നുന്നു.  

ദ്രവിച്ച ഓലപ്പുരയുടെ വാരിക്കീഴിൽ വീഴുന്ന മഴ വെള്ളത്തിനും ആ ഓലക്കീറിനും ഒരു പ്രത്യേക തരം മണമായിരുന്നു.

 പുതുമഴയുടെ....ചേറിൻ്റെ.....നെൽക്കതിരിൻ്റെ....കൊയ്ത്തു കഴിഞ്ഞ പാടത്തിന്റെ....
 മണ്ഡലകാലത്ത് കൊളുത്തിയിരുന്ന നെയ്ത്തിരികളുടെ.. 
അങ്ങനെ എത്രയെത്ര പ്രിയപ്പെട്ട     മണങ്ങൾ...😌. 

               ആശാ കല്ല്യാണി

Popular posts from this blog

10/02/2022

ഇത് ഒരു പുതിയ തുടക്കമാണ്. എല്ലാം മടുത്ത് ഉപേക്ഷിച്ച്   പോകാൻ ഊർജ്ജം ഉൾക്കൊണ്ട പുതിയ പ്രയാണം. മടുപ്പേറിയ കുറെ ദിവസങ്ങൾക്കു ശേഷം ഇന്ന് ക്ലാസിന് പോയി. സെമിനാറുകൾ ആയിരുന്നു. ജോജു സാർ , മായ ടീച്ചർ 1 ബനഡിക്ട് സർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു . ക്ലബ്ബുകളുടെ രൂപീകരണയോഗം ഉച്ച കഴിഞ്ഞ് നടത്തി.

പ്രകൃതിയിൽ ലയിക്കുമ്പോൾ...

നവംബർ 5 നാണ് കരിക്കുലത്തിൻ്റെ ഭാഗമായ ടൂർ നടത്തിയത് തെന്മല-പാലരുവി ഇക്കോടൂറിസം ആണ് യാത്രക്കായി ഞങ്ങൾ തിരഞ്ഞെടുത്തത്.പ്രകൃതിയോടിണങ്ങി അതിന്റെ ദൃശ്യവിരുന്നാസ്വദിച്ചു കൊണ്ടുള്ള മനോഹരമായ യാത്രയായിരുന്നു അത്.കോളേജിൽ നിന്നും ഏതാണ്ട് 7 മണിയോടെ പുറപ്പെട്ട ഞങ്ങൾ 9.30 യോടെ പാലരുവിയിൽ എത്തിച്ചേർന്നു. പ്രഭാതഭക്ഷണം കഴിച്ചശേഷം വെള്ളച്ചാട്ടം കാണാൻ അവിടുത്തെ ബസിലാണ് പോകേണ്ടിയിരുന്നത്.കാടിനുള്ളിലൂടെ പാലുപോലെ പതഞ്ഞൊഴുകുന്ന പാലരുവിയുടെ തണുപ്പണിഞ്ഞ് കാടിന്റെ പച്ചപ്പിനെ വാരിപ്പുതച്ചു ഞങ്ങളാ നിമിഷങ്ങൾ ആസ്വദിച്ചു. തണുപ്പിന്റെ കാഠിന്യം മൂലം എനിക്ക് അരുവിയിൽ കുളിക്കാനായില്ല.പെട്ടെന്ന് അസുഖം പിടിക്കും എന്നതിനാലാണ് അത് ഒഴിവാക്കേണ്ടി വന്നത്. പിന്നീട് തെന്മല ശെന്തരുണി റിസർവോയറിൽ ബോട്ടിങ്ങിന് പോയി.ആകെ രണ്ട് ബോട്ടുകളാണുണ്ടായിരുന്നത്.അരമണിക്കൂർ വീതം ഞങ്ങൾ പരസ്പരം കാത്തിരിക്കേണ്ടി വന്നു.പക്ഷേ ആ നേരത്തെ ആനന്ദം പറഞ്ഞറിയിക്കാൻ വാക്കുകളില്ല.നേരം കൊല്ലാൻ ഞങ്ങൾ അന്താക്ഷരി കളിച്ചു.ബനഡിക്ട് സാറും ജോജു സാറും ഞങ്ങൾക്കൊപ്പം ചേർന്നു.ഞങ്ങളുടെ പാട്ട് ആസ്വദിച്ചു കൊണ്ട് അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരനും ഞങ്ങളോടൊപ്പം വന്നു. രാത്രിയിൽ...

ഗീതോപദേശം

കുറച്ചുദിവസം കൂടി ഇന്ന് പ്രെയറിനു കയറി. പ്രാർത്ഥിച്ച് കഴിഞ്ഞപ്പോൾ തന്നെ മനസ്സിന് ഒരാശ്വാസം തോന്നി.ഡോ.ജി.വി ഹരി സർ ആയിരുന്നു ഇന്നത്തെ വിശിഷ്ടാതിഥി. സാറിന്റെ വാക്കുകൾ കടമെടുത്തു പറയുകയാണെങ്കിൽ Energizing ക്ലാസ് ആയിരുന്നു. കൊട്ടും പാട്ടും ബഹളവുമായി മണിക്കൂറുകൾ പോയതറിഞ്ഞില്ല. അതിനിടയിൽ അദ്ദേഹം പതിനൊന്നോളം വാക്കുകൾ പരിചയപ്പെടുത്തുകയുണ്ടായി. അവയിൽ തന്നെയുണ്ട് നമ്മുടെ വ്യക്തിത്വവികാസത്തിനുള്ള വിത്തുകൾ. ഈ വിത്തുകൾ വിതയ്ക്കാനുള്ള നിലം ഒരുക്കുകയായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി ഓരോ അധ്യാപകരും ചെയ്തത്. അത് ഫലപ്രദമായി തീർന്നു എന്ന് തന്നെ പറയാം.   അതുപോലെതന്നെ അദ്ദേഹം പരിചയപ്പെടുത്തിയ പുസ്തകമാണ് ഇനി ഞാൻ തള്ളട്ടെ !  ഈ പുസ്തകത്തെ പറ്റി കൂടുതൽ അറിയാൻ  ഞാൻ ഗൂഗിളിനോട് അന്വേഷിച്ചു. അപ്പോ ഗൂഗിൾ പറഞ്ഞു തന്നു കോഴിക്കോട് ജില്ലയുടെ മുൻ കളക്ടർ ആയിരുന്ന പ്രശാന്ത് നായർ എന്ന കളക്ടർ ബ്രോ തന്റെ ഓർമ്മക്കുറിപ്പുകൾ രേഖപ്പെടുത്തിയ പുസ്തകമാണ് ഇതെന്ന്. പുസ്തകത്തിന്റെ മുഴുവൻ പേര്  "കളക്ടർ ബ്രോ- ഇനി ഞാൻ തള്ളട്ടെ"എന്നാണെന്നും വ്യക്തമാക്കി. പുസ്തകത്തിന്റെ പേര് തന്നെ വളരെ ആകർഷകമായി തോന്നി. അതുകൊണ്ട് കളക്ടർ ബ...