Skip to main content

ആത്മാവിൽ മുട്ടി വിളിച്ചപ്പോൾ...

ആത്മഭാഷണം

ഒരിക്കൽ...എന്നോ ഒരിക്കൽ... നാട്ടിൽ നല്ലൊരു തോടുണ്ടായിരുന്നു. ചെറുപ്പത്തിൽ അതായിരുന്നു എന്റെ പുഴ.ചെറിയ കൈത്തോട് പോലും നിറഞ്ഞൊഴുകുന്ന നല്ല മഴക്കാലമുണ്ടായിരുന്നു അന്നൊക്കെ! ഇന്നിപ്പോ മഴക്കും ഭ്രാന്തല്ലേ .!! അന്നത്തെ ചെറിയ
  വെള്ളക്കേറ്റം കാണാനും ആസ്വദിക്കാനും വെള്ളത്തിൽ തിമർക്കാനും ഞങ്ങളെല്ലാം  കൂടെ ഓടും.എന്നിട്ട് വെള്ളത്തിക്കെടന്ന് 
 കുത്തിമറിഞ്ഞ് ആർത്തുല്ലസിച്ച് കുളിക്കും.     

ആ സമയത്തെങ്ങാനും ഒരു മഴ കൂടി പെയ്താൽ പിന്നെ ഭയങ്കര രസമാണ്.കുളി കഴിഞ്ഞ് കയറുമ്പോഴേക്കും കണ്ണുകൾ ചുവന്ന് തുടുത്തിരിക്കും ചുറ്റിനും നോക്കുമ്പോഴോ കണ്ണ് പുകയും.
പുന്നത്തോട്ടിലും പാറത്തോട്ടിലുമൊക്കെ മുട്ടോളം വെള്ളത്തിൽ (മഴ പെയ്തു കഴിഞ്ഞാൽ ഇതിലും കൂടും കേട്ടോ😊😊) അവിടെ കിടന്ന് നീന്തിത്തുടിക്കുമ്പോൾ കിട്ടീരുന്ന ആ സന്തോഷമൊന്നും ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ.. ഇടക്കൊക്കെ അതെല്ലാം ഓർക്കാൻ ഒരു സുഖമാണ്.
ഇന്നിപ്പോ, ' ചെമ്പകപ്പൂ മൊട്ടിന്നുള്ളിൽ' എന്ന പാട്ട് 
കേട്ടു.അതിലെ "തുടിച്ചു കുളിക്കുമ്പോൾ തഴുകും നല്ലിളം കാറ്റേ"എന്ന വരികളാണ് എന്നെ
ഓർമ്മകളിലേക്ക് ഊളിയിടാൻ പ്രേരിപ്പിച്ചത്. ഇങ്ങനെ ഓർത്തോർത്ത് കിടന്നപ്പോ ഒരു രസം🥰🥰🥰 

മഴയോട് ഇഷ്ടമുണ്ടായിരുന്ന അക്കാലത്തൊക്കെ ഒരു മഴപോലും വെറുതേ കളഞ്ഞിട്ടില്ല.ഇറങ്ങി നനയുമ്പോ കിട്ടീരുന്ന സുഖമൊന്നും മറ്റൊന്നിലും കിട്ടീട്ടുമില്ല.

അടുത്ത കാലത്തായി ഒരു മഴയോടും മഴക്കാലത്തോടും ആ ഇഷ്ടം തോന്നുന്ന്ല്ല.

പക്ഷേ..ഇപ്പൊ, ഒക്കെ തിരിച്ചു കിട്ടീരുന്നെങ്കിലെന്ന് തോന്നുന്നു.പഴയ ഇഷ്ടങ്ങളോട് പഴയതിലും ഇഷ്ടം തോന്നുന്നു.  

ദ്രവിച്ച ഓലപ്പുരയുടെ വാരിക്കീഴിൽ വീഴുന്ന മഴ വെള്ളത്തിനും ആ ഓലക്കീറിനും ഒരു പ്രത്യേക തരം മണമായിരുന്നു.

 പുതുമഴയുടെ....ചേറിൻ്റെ.....നെൽക്കതിരിൻ്റെ....കൊയ്ത്തു കഴിഞ്ഞ പാടത്തിന്റെ....
 മണ്ഡലകാലത്ത് കൊളുത്തിയിരുന്ന നെയ്ത്തിരികളുടെ.. 
അങ്ങനെ എത്രയെത്ര പ്രിയപ്പെട്ട     മണങ്ങൾ...😌. 

               ആശാ കല്ല്യാണി

Popular posts from this blog

10/02/2022

ഇത് ഒരു പുതിയ തുടക്കമാണ്. എല്ലാം മടുത്ത് ഉപേക്ഷിച്ച്   പോകാൻ ഊർജ്ജം ഉൾക്കൊണ്ട പുതിയ പ്രയാണം. മടുപ്പേറിയ കുറെ ദിവസങ്ങൾക്കു ശേഷം ഇന്ന് ക്ലാസിന് പോയി. സെമിനാറുകൾ ആയിരുന്നു. ജോജു സാർ , മായ ടീച്ചർ 1 ബനഡിക്ട് സർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു . ക്ലബ്ബുകളുടെ രൂപീകരണയോഗം ഉച്ച കഴിഞ്ഞ് നടത്തി.

എൻ്റെ തണലിടങ്ങൾ

  ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ വീട് എനിക്കേറെ പ്രിയപ്പെട്ടതാണ്. കാരണം ഇതെന്നെ എന്നിലേക്ക് തന്നെ നടത്തിക്കുന്നു. ഞാനെന്റെ എല്ലാ തിരക്കുകളിൽ നിന്നും എല്ലാ മനുഷ്യരിൽ നിന്നും ഒഴിഞ്ഞ് ശാന്തമായ ഇവിടം ആസ്വദിക്കുകയാണ് . "വേനൽ കൊടും വെയിലാളി തിളക്കുന്നു മീനം കിടാങ്ങൾക്കൊഴിവു കാലം" ഏത് കവിതയിലെ വരികളാണെന്നോ എത്രാം ക്ലാസിൽ പഠിച്ചതാണെന്നോ ഓർമ്മയില്ല. പക്ഷേ ഈ വരികൾ മാത്രം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ഇവിടെ വടക്കുവശത്തിരുന്നാൽ നല്ല തണലും കാറ്റുമാണ്. ഈ ഭാഗത്ത് ധാരാളം മരങ്ങളുണ്ട്. ആഞ്ഞിലിയും പ്ലാവുമാണേറെ. ഭയങ്കര പൊക്കത്തിൽ വളർന്നു നിൽക്കുന്ന അവയുടെ മുകളിലേക്ക് നോക്കുമ്പോൾ കാണുന്ന പച്ചപ്പിനിടയിലൂടെയാണ് ഞാൻ എൻ്റെ മരങ്ങളെ ഓർമിക്കുന്നത്. അപ്പുറത്തെ റബർ മരങ്ങളുടെ പച്ചിലച്ചാർത്തിനിടയിലൂടെ കാണുന്ന തെളിഞ്ഞ നീലാകാശമാണ് കുട്ടിക്കാലത്തിലേക്കെന്നെ കൊണ്ടുപോയത്. വെയിലും തണലും തീർക്കുന്ന നേർത്ത ഇരുട്ടു പോലെയാണെനിക്ക്  ആ ഓർമ്മകൾ. മരങ്ങളുടെ നിഴലുകളാടുന്ന പോലെ പല മനുഷ്യരും മുഖമില്ലാത്തവരായി മനസ്സിലൂടെ കടന്നുപോകുമ്പോഴും എന്നിലെ മരങ്ങൾ അവയുടെ ശക്തമായ വേരുകളാഴ്ത്തി പടർന്നു പന്തലിച്ചു നിൽക്കുന്നു. ഒരിക്കലും ...

മികവ് തെളിയിച്ച് ഒന്നാം വർഷ ബി.എഡ് വിദ്യാർത്ഥികൾ..

03-12-21 വെള്ളി       ഇന്നുമുതൽ ഒന്നാംവർഷ ബി.എഡ് വിദ്യാർത്ഥികളുടെ ടാലന്റ് ഷോ ആരംഭിച്ചു.ഇംഗ്ലീഷ് ഓപ്ഷണൽ ആയിരുന്നു ആദ്യത്തെ അങ്കം കുറിച്ചത്.വളരെ ഗംഭീരമായ തുടക്കം.പാട്ടും ഡാൻസും ഒക്കെക്കൂടി നല്ലൊരു ദിവസം. ഇംഗ്ലീഷുകാരേക്കാൾ ഒട്ടും പുറകിലല്ല തങ്ങളെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ലേഡീസ് ഒൺലി ബാച്ചായ മാത്തമാറ്റിക്സ്കാർ രണ്ടാം അങ്കത്തിനെത്തി. 06-12-21  തിങ്കൾ ഇന്നേ ദിവസം മലയാളം, സോഷ്യൽ സയൻസ് വിഭാഗക്കാരുടെ അങ്കമായിരുന്നു. ഞങ്ങൾ മലയാളംകാർ എണ്ണത്തിൽ കുറവായതിന്റെ വേവലാതി ഒന്നും പ്രകടിപ്പിച്ചില്ല.തകർത്താടി ഇറങ്ങി വന്നു. മൈം ഷോ നാടൻപാട്ട് ഡാൻസിനിടയിൽ   07-12-21  ചൊവ്വ   പൂക്കളിൽ നിന്ന് തന്നെ തുടങ്ങാം ഇന്നത്തെ വിശേഷങ്ങൾ ഫ്ലവർ അറേഞ്ച്മെന്റ് എന്ന ആർട്ട് പഠിപ്പിക്കാൻ എലിസബത്ത് ടീച്ചർ എത്തി.ടീച്ചർ ചെയ്ത വർക്കാണ് മുകളിലെ ചിത്രത്തിൽ.പൊതുവേ പൂക്കളോട് ഏറെ ഇഷ്ടമുള്ള ഞങ്ങൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു ടീച്ചറുടെ ക്ലാസ്സ്. എഡ്യുക്കേഷണൽ സൈക്കോളജി തിയറിയിൽ നിന്നും പുറത്തേക്ക് ചാടാൻ തയ്യാറായി നി...