Skip to main content

ആത്മാവിൽ മുട്ടി വിളിച്ചപ്പോൾ...

ആത്മഭാഷണം

ഒരിക്കൽ...എന്നോ ഒരിക്കൽ... നാട്ടിൽ നല്ലൊരു തോടുണ്ടായിരുന്നു. ചെറുപ്പത്തിൽ അതായിരുന്നു എന്റെ പുഴ.ചെറിയ കൈത്തോട് പോലും നിറഞ്ഞൊഴുകുന്ന നല്ല മഴക്കാലമുണ്ടായിരുന്നു അന്നൊക്കെ! ഇന്നിപ്പോ മഴക്കും ഭ്രാന്തല്ലേ .!! അന്നത്തെ ചെറിയ
  വെള്ളക്കേറ്റം കാണാനും ആസ്വദിക്കാനും വെള്ളത്തിൽ തിമർക്കാനും ഞങ്ങളെല്ലാം  കൂടെ ഓടും.എന്നിട്ട് വെള്ളത്തിക്കെടന്ന് 
 കുത്തിമറിഞ്ഞ് ആർത്തുല്ലസിച്ച് കുളിക്കും.     

ആ സമയത്തെങ്ങാനും ഒരു മഴ കൂടി പെയ്താൽ പിന്നെ ഭയങ്കര രസമാണ്.കുളി കഴിഞ്ഞ് കയറുമ്പോഴേക്കും കണ്ണുകൾ ചുവന്ന് തുടുത്തിരിക്കും ചുറ്റിനും നോക്കുമ്പോഴോ കണ്ണ് പുകയും.
പുന്നത്തോട്ടിലും പാറത്തോട്ടിലുമൊക്കെ മുട്ടോളം വെള്ളത്തിൽ (മഴ പെയ്തു കഴിഞ്ഞാൽ ഇതിലും കൂടും കേട്ടോ😊😊) അവിടെ കിടന്ന് നീന്തിത്തുടിക്കുമ്പോൾ കിട്ടീരുന്ന ആ സന്തോഷമൊന്നും ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ.. ഇടക്കൊക്കെ അതെല്ലാം ഓർക്കാൻ ഒരു സുഖമാണ്.
ഇന്നിപ്പോ, ' ചെമ്പകപ്പൂ മൊട്ടിന്നുള്ളിൽ' എന്ന പാട്ട് 
കേട്ടു.അതിലെ "തുടിച്ചു കുളിക്കുമ്പോൾ തഴുകും നല്ലിളം കാറ്റേ"എന്ന വരികളാണ് എന്നെ
ഓർമ്മകളിലേക്ക് ഊളിയിടാൻ പ്രേരിപ്പിച്ചത്. ഇങ്ങനെ ഓർത്തോർത്ത് കിടന്നപ്പോ ഒരു രസം🥰🥰🥰 

മഴയോട് ഇഷ്ടമുണ്ടായിരുന്ന അക്കാലത്തൊക്കെ ഒരു മഴപോലും വെറുതേ കളഞ്ഞിട്ടില്ല.ഇറങ്ങി നനയുമ്പോ കിട്ടീരുന്ന സുഖമൊന്നും മറ്റൊന്നിലും കിട്ടീട്ടുമില്ല.

അടുത്ത കാലത്തായി ഒരു മഴയോടും മഴക്കാലത്തോടും ആ ഇഷ്ടം തോന്നുന്ന്ല്ല.

പക്ഷേ..ഇപ്പൊ, ഒക്കെ തിരിച്ചു കിട്ടീരുന്നെങ്കിലെന്ന് തോന്നുന്നു.പഴയ ഇഷ്ടങ്ങളോട് പഴയതിലും ഇഷ്ടം തോന്നുന്നു.  

ദ്രവിച്ച ഓലപ്പുരയുടെ വാരിക്കീഴിൽ വീഴുന്ന മഴ വെള്ളത്തിനും ആ ഓലക്കീറിനും ഒരു പ്രത്യേക തരം മണമായിരുന്നു.

 പുതുമഴയുടെ....ചേറിൻ്റെ.....നെൽക്കതിരിൻ്റെ....കൊയ്ത്തു കഴിഞ്ഞ പാടത്തിന്റെ....
 മണ്ഡലകാലത്ത് കൊളുത്തിയിരുന്ന നെയ്ത്തിരികളുടെ.. 
അങ്ങനെ എത്രയെത്ര പ്രിയപ്പെട്ട     മണങ്ങൾ...😌. 

               ആശാ കല്ല്യാണി

Popular posts from this blog

കലാശക്കൊട്ട് !!!!!

09-12-21 വ്യാഴം ഇന്ന് വളരെയധികം സന്തോഷം തോന്നിയ ദിവസമായിരുന്നു. സഹജീവികളെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു നല്ല സമൂഹത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെയൊരു മഹാഭാഗ്യമാണ്.MTTC Field Visit ന്റെ ഭാഗമായി ഇന്ന് വട്ടപ്പാറ ശാന്തി മന്ദിരം സന്ദർശിക്കാൻ സാധിച്ചു.യഥാർത്ഥത്തിൽ ജോജു ജോൺ എന്ന മനുഷ്യസ്നേഹിയായ  അധ്യാപകൻ ഞങ്ങളുടെ പോസിറ്റീവ് എനർജിയുടെ ഖനിയാണ്.ശാന്തിമന്ദിരത്തിലേക്കും തിരിച്ചും ഉള്ള യാത്രയിൽ ഞങ്ങളോടൊപ്പം കൂടിയ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സന്തോഷ് എന്ന സാറാണ് ശാന്തിമന്ദിരത്തിന്റെ നടത്തിപ്പ്. ഏകദേശം 150 ഓളം ആളുകൾ അവിടെ താമസിക്കുന്നുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ളവരും അസുഖം ഭേദമായിട്ടും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിക്കാത്തവരുമായ അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ കഴിഞ്ഞു. അവരുടെ ഒരു ദിവസത്തെ സജീവമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. പാട്ടും ഡാൻസും അവരിൽ ചിലർക്കെങ്കിലും ആസ്വദിക്കാൻ സാധിച്ചു. ഏറെയാന്നും അല്ലെങ്കിലും ഞങ്ങളെക്കൊണ്ട് പറ്റുന്ന വിധത്തിൽ അവരെ സഹായിക്കാൻ അവസരം നൽകിയതിന് ദൈവത്തോട് നന്ദി പറയുന്നു.  സ്നേഹവും പരിഗണനയും ആഗ്രഹിക്കുന്ന അവർക്ക് നേരെ ഒരു ചെറിയ പുഞ്ചിരിയെങ്...

ആറാം വാരം

ഈയാഴ്ച തിങ്കൾ ചൊവ്വ ദിവസങ്ങളിൽ അവധിയായിരുന്നു. അതുകൊണ്ടുതന്നെ ശനിയാഴ്ച ദിവസം ക്ലാസ് ഉണ്ടായിരുന്നു.

എൻ്റെ തണലിടങ്ങൾ

  ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ വീട് എനിക്കേറെ പ്രിയപ്പെട്ടതാണ്. കാരണം ഇതെന്നെ എന്നിലേക്ക് തന്നെ നടത്തിക്കുന്നു. ഞാനെന്റെ എല്ലാ തിരക്കുകളിൽ നിന്നും എല്ലാ മനുഷ്യരിൽ നിന്നും ഒഴിഞ്ഞ് ശാന്തമായ ഇവിടം ആസ്വദിക്കുകയാണ് . "വേനൽ കൊടും വെയിലാളി തിളക്കുന്നു മീനം കിടാങ്ങൾക്കൊഴിവു കാലം" ഏത് കവിതയിലെ വരികളാണെന്നോ എത്രാം ക്ലാസിൽ പഠിച്ചതാണെന്നോ ഓർമ്മയില്ല. പക്ഷേ ഈ വരികൾ മാത്രം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ഇവിടെ വടക്കുവശത്തിരുന്നാൽ നല്ല തണലും കാറ്റുമാണ്. ഈ ഭാഗത്ത് ധാരാളം മരങ്ങളുണ്ട്. ആഞ്ഞിലിയും പ്ലാവുമാണേറെ. ഭയങ്കര പൊക്കത്തിൽ വളർന്നു നിൽക്കുന്ന അവയുടെ മുകളിലേക്ക് നോക്കുമ്പോൾ കാണുന്ന പച്ചപ്പിനിടയിലൂടെയാണ് ഞാൻ എൻ്റെ മരങ്ങളെ ഓർമിക്കുന്നത്. അപ്പുറത്തെ റബർ മരങ്ങളുടെ പച്ചിലച്ചാർത്തിനിടയിലൂടെ കാണുന്ന തെളിഞ്ഞ നീലാകാശമാണ് കുട്ടിക്കാലത്തിലേക്കെന്നെ കൊണ്ടുപോയത്. വെയിലും തണലും തീർക്കുന്ന നേർത്ത ഇരുട്ടു പോലെയാണെനിക്ക്  ആ ഓർമ്മകൾ. മരങ്ങളുടെ നിഴലുകളാടുന്ന പോലെ പല മനുഷ്യരും മുഖമില്ലാത്തവരായി മനസ്സിലൂടെ കടന്നുപോകുമ്പോഴും എന്നിലെ മരങ്ങൾ അവയുടെ ശക്തമായ വേരുകളാഴ്ത്തി പടർന്നു പന്തലിച്ചു നിൽക്കുന്നു. ഒരിക്കലും ...