Skip to main content

സ്വന്തമായൊന്ന്....

മറ്റൊന്നും വേണ്ട
എനിക്ക് ഒരു അലമാരി
സ്വന്തമാക്കണം.
നിറയെ പുസ്തകങ്ങൾ 
അടുക്കി വെക്കാൻ..

കാശില്ലാതിരുന്നിട്ടും
അത്യാവശ്യം കൊണ്ട് മാത്രം
വാങ്ങി വെച്ചവയും
ആരുടെയൊക്കെയോ ദാനമായി
എന്നിലേക്ക് വന്നു ചേർന്നവയും
പിന്നീട് ആരൊക്കെയോ 
സമ്മാനിച്ചവയും
അതിൽ അടുക്കി വെക്കണം

ഒപ്പം...
പ്രിയമുള്ള സ്വപ്നങ്ങൾ
എഴുതിച്ചേർത്ത
പച്ച പുറം ചട്ടയുള്ള
വായനശാലക്ക് തിരികെ കൊടുക്കാതെ
പൂഴ്ത്തിവെച്ച
ആ പുസ്തകവും. 

എനിക്കൊരു അലമാരി 
സ്വന്തമാക്കണം.
നിറയെ പുസ്തകങ്ങളടുക്കിയത്
ഭ്രാന്ത് പൂത്ത് ചുവക്കുന്ന 
നാളുകളിൽ
നിലാവ് പെയ്യുന്ന
ഏകാന്തരാത്രികളിൽ
ഇടിമിന്നൽ വീശി
ഭയപ്പെടുത്തുന്ന രാത്രികളിൽ
എനിക്ക് കൂട്ടായിരിക്കാൻ.

മറ്റൊന്നും വേണ്ട
സ്വന്തമായി ഒരു അലമാരി
നിറയെ പുസ്തകങ്ങൾ അടുക്കിയത്. 

                 ആശ എ.എസ്

Popular posts from this blog

പോയിന്റ് കിട്ടിയ അടി !!!!!

 ഇന്ന് ഹോസ്റ്റലിൽ നിന്ന് റെഡിയായി ഇറങ്ങാൻ നേരം തന്നെ മഴ പെയ്തു. ശരിക്കും വാഹനങ്ങളിൽ പോകുന്നവർക്ക് നിരത്തുകളിൽ നടന്നു പോകുന്നവരെ പറ്റി യാതൊരു ചിന്തയുമില്ല. എത്ര കഷ്ടപ്പെട്ടാണെന്നോ ദേഹത്ത് ചെളി തെറിക്കാതെ കോളേജിൽ എത്തിയത്. ഈ മനുഷ്യരൊക്കെ കഴിഞ്ഞ രണ്ടു വർഷം തിരക്കുകളൊക്കെ എവിടെവച്ച് പൂട്ടിയോ ആവോ ? ഇവരെയൊക്കെ പിടിച്ചിരുത്തി ജോജു സാറിന്റെ ഒരു ക്ലാസ്സ് കേൾപ്പിക്കണം ഹൃദയവിശാലത ഇല്ലാത്ത മനുഷ്യര്... പിന്നേ.. ഈ തലകീഴായി തൂങ്ങികിടക്കുന്ന വവ്വാലമ്മ കുഞ്ഞി വവ്വാൽ തറയിൽ വീഴാതെ എങ്ങനെയാണ് പ്രസവിക്കുന്നതെന്ന് ആർക്കേലും അറിയാമോ ? കഴിഞ്ഞ 25 വർഷത്തിനിടെ ഞാൻ അതേപറ്റി ചിന്തിച്ചിട്ടേയില്ല. നമ്മുടെ കാര്യവട്ടം ക്യാമ്പസ്സിൽ  അവിടെവിടെയായി ധാരാളം വവ്വാലുകൾ തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടുണ്ട്. എന്നിട്ട് ഒരിക്കൽപോലും കുഞ്ഞു വവ്വാലുകളെ കണ്ടിട്ടില്ലാത്തതിൽ ഇന്നെനിക്ക്  കുണ്ഠിതം തോന്നി. ജിബി ടീച്ചറാണ് ഇന്ന് ഞങ്ങളോട് ഈ ചോദ്യം ചോദിച്ചത്. പലരും പലവിധത്തിൽ കുഞ്ഞ് തറയിൽ വീഴാതെ  വവ്വാലമ്മയെ പ്രസവിപ്പിക്കാൻ നോക്കി ദയനീയമായി പരാജയപ്പെട്ടു. ഒടുക്കം ടീച്ചർ തന്നെ ഉത്തരം പറയേണ്ടി വന്നു. ചുറ്റുപാടുകളെക്കുറിച്ച് ...

കലാശക്കൊട്ട് !!!!!

09-12-21 വ്യാഴം ഇന്ന് വളരെയധികം സന്തോഷം തോന്നിയ ദിവസമായിരുന്നു. സഹജീവികളെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു നല്ല സമൂഹത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെയൊരു മഹാഭാഗ്യമാണ്.MTTC Field Visit ന്റെ ഭാഗമായി ഇന്ന് വട്ടപ്പാറ ശാന്തി മന്ദിരം സന്ദർശിക്കാൻ സാധിച്ചു.യഥാർത്ഥത്തിൽ ജോജു ജോൺ എന്ന മനുഷ്യസ്നേഹിയായ  അധ്യാപകൻ ഞങ്ങളുടെ പോസിറ്റീവ് എനർജിയുടെ ഖനിയാണ്.ശാന്തിമന്ദിരത്തിലേക്കും തിരിച്ചും ഉള്ള യാത്രയിൽ ഞങ്ങളോടൊപ്പം കൂടിയ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സന്തോഷ് എന്ന സാറാണ് ശാന്തിമന്ദിരത്തിന്റെ നടത്തിപ്പ്. ഏകദേശം 150 ഓളം ആളുകൾ അവിടെ താമസിക്കുന്നുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ളവരും അസുഖം ഭേദമായിട്ടും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിക്കാത്തവരുമായ അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ കഴിഞ്ഞു. അവരുടെ ഒരു ദിവസത്തെ സജീവമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. പാട്ടും ഡാൻസും അവരിൽ ചിലർക്കെങ്കിലും ആസ്വദിക്കാൻ സാധിച്ചു. ഏറെയാന്നും അല്ലെങ്കിലും ഞങ്ങളെക്കൊണ്ട് പറ്റുന്ന വിധത്തിൽ അവരെ സഹായിക്കാൻ അവസരം നൽകിയതിന് ദൈവത്തോട് നന്ദി പറയുന്നു.  സ്നേഹവും പരിഗണനയും ആഗ്രഹിക്കുന്ന അവർക്ക് നേരെ ഒരു ചെറിയ പുഞ്ചിരിയെങ്...

ആറാം വാരം

ഈയാഴ്ച തിങ്കൾ ചൊവ്വ ദിവസങ്ങളിൽ അവധിയായിരുന്നു. അതുകൊണ്ടുതന്നെ ശനിയാഴ്ച ദിവസം ക്ലാസ് ഉണ്ടായിരുന്നു.