Skip to main content

പ്രകൃതിയിൽ ലയിക്കുമ്പോൾ...

നവംബർ 5 നാണ് കരിക്കുലത്തിൻ്റെ ഭാഗമായ ടൂർ നടത്തിയത് തെന്മല-പാലരുവി ഇക്കോടൂറിസം ആണ് യാത്രക്കായി ഞങ്ങൾ തിരഞ്ഞെടുത്തത്.പ്രകൃതിയോടിണങ്ങി അതിന്റെ ദൃശ്യവിരുന്നാസ്വദിച്ചു കൊണ്ടുള്ള മനോഹരമായ യാത്രയായിരുന്നു അത്.കോളേജിൽ നിന്നും ഏതാണ്ട് 7 മണിയോടെ പുറപ്പെട്ട ഞങ്ങൾ 9.30 യോടെ പാലരുവിയിൽ എത്തിച്ചേർന്നു. പ്രഭാതഭക്ഷണം കഴിച്ചശേഷം വെള്ളച്ചാട്ടം കാണാൻ അവിടുത്തെ ബസിലാണ് പോകേണ്ടിയിരുന്നത്.കാടിനുള്ളിലൂടെ പാലുപോലെ പതഞ്ഞൊഴുകുന്ന പാലരുവിയുടെ തണുപ്പണിഞ്ഞ് കാടിന്റെ പച്ചപ്പിനെ വാരിപ്പുതച്ചു ഞങ്ങളാ നിമിഷങ്ങൾ ആസ്വദിച്ചു. തണുപ്പിന്റെ കാഠിന്യം മൂലം എനിക്ക് അരുവിയിൽ കുളിക്കാനായില്ല.പെട്ടെന്ന് അസുഖം പിടിക്കും എന്നതിനാലാണ് അത് ഒഴിവാക്കേണ്ടി വന്നത്.
പിന്നീട് തെന്മല ശെന്തരുണി റിസർവോയറിൽ ബോട്ടിങ്ങിന് പോയി.ആകെ രണ്ട് ബോട്ടുകളാണുണ്ടായിരുന്നത്.അരമണിക്കൂർ വീതം ഞങ്ങൾ പരസ്പരം കാത്തിരിക്കേണ്ടി വന്നു.പക്ഷേ ആ നേരത്തെ ആനന്ദം പറഞ്ഞറിയിക്കാൻ വാക്കുകളില്ല.നേരം കൊല്ലാൻ ഞങ്ങൾ അന്താക്ഷരി കളിച്ചു.ബനഡിക്ട് സാറും ജോജു സാറും ഞങ്ങൾക്കൊപ്പം ചേർന്നു.ഞങ്ങളുടെ പാട്ട് ആസ്വദിച്ചു കൊണ്ട് അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരനും ഞങ്ങളോടൊപ്പം വന്നു.
രാത്രിയിൽ ലൈറ്റ് & മ്യൂസിക് ഷോയും മറ്റും ഉണ്ടായിരുന്നു.
കലാലയ ജീവിതത്തിന്റെ സന്തോഷകരമായ ദിവസങ്ങളിലൊന്നായി ഈ ദിവസം ഹൃദത്തിൽ പകർത്തപ്പെട്ടു😊.
പാലരുവിയിൽ

Popular posts from this blog

10/02/2022

ഇത് ഒരു പുതിയ തുടക്കമാണ്. എല്ലാം മടുത്ത് ഉപേക്ഷിച്ച്   പോകാൻ ഊർജ്ജം ഉൾക്കൊണ്ട പുതിയ പ്രയാണം. മടുപ്പേറിയ കുറെ ദിവസങ്ങൾക്കു ശേഷം ഇന്ന് ക്ലാസിന് പോയി. സെമിനാറുകൾ ആയിരുന്നു. ജോജു സാർ , മായ ടീച്ചർ 1 ബനഡിക്ട് സർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു . ക്ലബ്ബുകളുടെ രൂപീകരണയോഗം ഉച്ച കഴിഞ്ഞ് നടത്തി.

ഗീതോപദേശം

കുറച്ചുദിവസം കൂടി ഇന്ന് പ്രെയറിനു കയറി. പ്രാർത്ഥിച്ച് കഴിഞ്ഞപ്പോൾ തന്നെ മനസ്സിന് ഒരാശ്വാസം തോന്നി.ഡോ.ജി.വി ഹരി സർ ആയിരുന്നു ഇന്നത്തെ വിശിഷ്ടാതിഥി. സാറിന്റെ വാക്കുകൾ കടമെടുത്തു പറയുകയാണെങ്കിൽ Energizing ക്ലാസ് ആയിരുന്നു. കൊട്ടും പാട്ടും ബഹളവുമായി മണിക്കൂറുകൾ പോയതറിഞ്ഞില്ല. അതിനിടയിൽ അദ്ദേഹം പതിനൊന്നോളം വാക്കുകൾ പരിചയപ്പെടുത്തുകയുണ്ടായി. അവയിൽ തന്നെയുണ്ട് നമ്മുടെ വ്യക്തിത്വവികാസത്തിനുള്ള വിത്തുകൾ. ഈ വിത്തുകൾ വിതയ്ക്കാനുള്ള നിലം ഒരുക്കുകയായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി ഓരോ അധ്യാപകരും ചെയ്തത്. അത് ഫലപ്രദമായി തീർന്നു എന്ന് തന്നെ പറയാം.   അതുപോലെതന്നെ അദ്ദേഹം പരിചയപ്പെടുത്തിയ പുസ്തകമാണ് ഇനി ഞാൻ തള്ളട്ടെ !  ഈ പുസ്തകത്തെ പറ്റി കൂടുതൽ അറിയാൻ  ഞാൻ ഗൂഗിളിനോട് അന്വേഷിച്ചു. അപ്പോ ഗൂഗിൾ പറഞ്ഞു തന്നു കോഴിക്കോട് ജില്ലയുടെ മുൻ കളക്ടർ ആയിരുന്ന പ്രശാന്ത് നായർ എന്ന കളക്ടർ ബ്രോ തന്റെ ഓർമ്മക്കുറിപ്പുകൾ രേഖപ്പെടുത്തിയ പുസ്തകമാണ് ഇതെന്ന്. പുസ്തകത്തിന്റെ മുഴുവൻ പേര്  "കളക്ടർ ബ്രോ- ഇനി ഞാൻ തള്ളട്ടെ"എന്നാണെന്നും വ്യക്തമാക്കി. പുസ്തകത്തിന്റെ പേര് തന്നെ വളരെ ആകർഷകമായി തോന്നി. അതുകൊണ്ട് കളക്ടർ ബ...